നിക്കരാഗ്വൻ സ്വേച്ഛാധിപത്യ ഭരണകൂട ക്രൂരത; വൈദികനെ തട്ടിക്കൊണ്ടുപോയി രാജ്യത്തുനിന്നും പുറത്താക്കി

നിക്കരാഗ്വയിലെ ഡാനിയൽ ഒർട്ടേഗയുടെയും ഭാര്യ റൊസാരിയോ മുറില്ലോയുടെയും സ്വേച്ഛാധിപത്യ ഭരണകൂടം ബ്ലൂഫീൽഡ് രൂപതയിലെ ഫാ. ഫ്ലോറിയാനോ സെഫെറിനോ വർഗാസിനെ തട്ടിക്കൊണ്ടുപോയി രാജ്യത്തുനിന്ന് പുറത്താക്കി. എന്തിനാണ് ഫാ. വർഗാസിനെ തട്ടിക്കൊണ്ടുപോയതെന്ന് അറിയില്ല.

2018 നും 2024 നുമിടയിൽ കത്തോലിക്കാ സഭയ്‌ക്കെതിരെ ഒർട്ടേഗ-മുറില്ലോ സ്വേച്ഛാധിപത്യ ഭരണകൂടം നടത്തിയ 870 ആക്രമണങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. “വൈദികരുടെയും ബിഷപ്പുമാരുടെയും തട്ടിക്കൊണ്ടുപോകലുകൾ നടക്കുന്നത് ഒരു കാരണവുമില്ലാതെയാണ്” – ഗവേഷകൻ മോളിന അഭിപ്രായപ്പെട്ടു. ഇടവകയിൽ വിശുദ്ധ കുർബാന നടത്തിയതിനുശേഷമാണ് വൈദികനെ തട്ടിക്കൊണ്ടു പോയതെന്നാണ് റിപ്പോർട്ട്.

ഫ്രാൻസിസ് മാർപാപ്പ നിക്കരാഗ്വയിലെ കത്തോലിക്കർക്ക് കത്തയച്ച അതേ ദിവസം തന്നെ ഫാ. വർഗാസിന്റെ തട്ടിക്കൊണ്ടുപോകലിനെക്കുറിച്ചുള്ള വിവരങ്ങൾ പുറത്തുവന്നു. ഒർട്ടേഗ-മുറില്ലോ സ്വേച്ഛാധിപത്യത്തിന്റെ അടിച്ചമർത്തലും പീഡനവും മൂലം ദുരിതമനുഭവിക്കുന്ന രാജ്യത്തെ കത്തോലിക്കർക്കായി ഡിസംബർ എട്ടിന് പ്രാർഥനാദിനമായി ആചരിക്കാൻ ആഹ്വാനം ചെയ്തിട്ടുണ്ട്.

 

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.