ലോകത്തിൽ നൂറു കോടിയോളം കുട്ടികൾ അക്രമത്തിന് ഇരകളാകുന്നു: സേവ് ദ ചിൽഡ്രൻ’ സംഘടന

ലോകത്തിൽ ഓരോ വർഷവും അക്രമത്തിന് ഇരകളാകുന്ന കുട്ടികൾ നൂറു കോടിയോളം വരുമെന്ന് വെളിപ്പെടുത്തി ‘സേവ് ദ ചിൽഡ്രൻ’ സംഘടന. വത്തിക്കാനിൽ ഫെബ്രുവരി മൂന്നാം തിയതി കുട്ടികളുടെ അവകാശങ്ങളെ അധികരിച്ചു നടന്ന അന്താരാഷ്ട്ര സമ്മേളനത്തോടനുബന്ധിച്ച് പുറപ്പെടുവിച്ച ഒരു പത്രക്കുറിപ്പിലാണ് സംഘടന ഇപ്രകാരം വെളിപ്പെടുത്തിയിരിക്കുന്നത്.

ശാരീരികമായും ലൈംഗികമായും വൈകാരികമായും ആക്രമണത്തിന് ഇരകളാകുന്നവർ ഇതിലുണ്ടെന്നും സംഘടന വ്യക്തമാക്കുന്നു. 2023-ൽ ഏതാണ്ട് അഞ്ചിൽ ഒരു കുട്ടി വീതം ഏതെങ്കിലും യുദ്ധവേദിയിലാണ് കഴിഞ്ഞിരുന്നതെന്നും അനുദിനം ശരാശരി 31 കുട്ടികൾ വധിക്കപ്പെട്ടിരുന്നുവെന്നും 50-ൽ ഒരു കുട്ടിവീതം പലായനത്തിനു നിർബന്ധിതമായിരുന്നുവെന്നും സംഘടന വെളിപ്പെടുത്തി.

ആകയാൽ കുട്ടികളുടെ സംരക്ഷണത്തിനായി ആഗോളതലത്തിലുള്ള ഒരു സംവിധാനം ആവശ്യമാണെന്ന് ഒരു നൂറ്റാണ്ടോളമായി കുഞ്ഞുങ്ങളുടെ സംരക്ഷണത്തിനായി പ്രവർത്തിക്കുന്ന സേവ് ദ ചിൽഡ്രൻ സംഘടന ചൂണ്ടിക്കാട്ടുന്നു.

കടപ്പാട്: വത്തിക്കാൻ ന്യൂസ്

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.