
റോമിലെ ജെമേല്ലി ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന ഫ്രാൻസിസ് പാപ്പയുടെ ആരോഗ്യനിലയിൽ പുരോഗതിയുണ്ടെന്ന് വത്തിക്കാൻ പ്രസ് ഓഫീസ് അറിയിച്ചു. ഫെബ്രുവരി 28 ന് ഫ്രാൻസിസ് പാപ്പയ്ക്ക് ഛർദിയും ശ്വാസകോശ സംബന്ധമായ ബുദ്ധിമുട്ടുകളും കൂടുതൽ വഷളായിരുന്നു.
ഫെബ്രുവരി 14-നാണ് പാപ്പാ ശ്വാസനാള വീക്കത്തെതുടർന്ന് ജെമേല്ലി ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ടത്. തുർന്നു നടന്ന പരിശോധനകളിലാണ് വിവിധ രോഗാണുക്കൾ ബാധിച്ചിട്ടുണ്ടെന്നും പാപ്പാ ന്യുമോണിയ ബാധിതനാണെന്നും കണ്ടെത്തിയത്. പാപ്പായുടെ ആരോഗ്യസ്ഥിയിൽ താല്കാലികമായി ആശ്വാസകരമായ ഒരു മാറ്റം കണ്ടെങ്കിലും സങ്കീർണ്ണാവസ്ഥ തുടരുകയാണ്.
പാപ്പായുടെ സുഖപ്രാപ്തിക്കായുള്ള പ്രാർഥനകൾ വത്തിക്കാനിലും ലോകത്തിന്റെ വിവിധ ഭാഗങ്ങളിലും ഉയരുന്നു. പാപ്പാ ചികിത്സയിൽ കഴിയുന്ന ജെമേല്ലി ആശുപത്രിയുടെ മുന്നിൽ വിശുദ്ധ രണ്ടാം ജോൺ പോൾ മാർപ്പാപ്പായുടെ രൂപത്തിനരികിൽ മെഴുകുതിരികത്തിച്ച് പ്രാർഥിക്കുന്നവരും നിരവധിയാണ്.