നമുക്ക് ഓരോരുത്തര്‍ക്കുംവേണ്ടി പ്രാർഥിക്കുന്ന യേശുവിനെയാണ് ഇന്നത്തെ വചനം നമുക്ക് ധ്യാനിക്കാനായി നല്‍കുന്നത്. യേശു എനിക്കുവേണ്ടി പ്രാര്‍ഥിക്കുന്നു! എത്ര മഹത്തരവും ആനന്ദകരവുമായ കാര്യമാണത്. “അവര്‍ക്കുവേണ്ടി മാത്രമല്ല, അവരുടെ വചനംമൂലം എന്നില്‍ വിശ്വസിക്കുന്നവര്‍ക്കു വേണ്ടിക്കൂടിയാണ് ഞാന്‍ പ്രാര്‍ഥിക്കുന്നത്” (20).
യേശു ശിഷ്യന്മാര്‍ക്കുവേണ്ടി പ്രാര്‍ഥിക്കുമ്പോള്‍, ശിഷ്യന്മാരുടെ വചനംമൂലം യേശുവില്‍ വിശ്വസിക്കുന്നവര്‍ക്കും വിശ്വസിക്കാന്‍ പോകുന്നവര്‍ക്കുംവേണ്ടി പ്രാര്‍ഥിക്കുകയാണ്. തീര്‍ച്ചയായും അക്കൂട്ടത്തില്‍ ഞാനുമുണ്ട് എന്നത് എത്രയോ സന്തോഷകരമാണ്. യേശുവുമായി എനിക്ക് എന്തുമാത്രം വ്യക്തിപരമായ ബന്ധമുണ്ട് എന്ന് ധ്യാനിക്കുന്നതും ഉചിതമാണ്. എന്നെ സ്‌നേഹിക്കുന്നവനുമായി, എനിക്കുവേണ്ടി പ്രാര്‍ഥിക്കുന്നവനുമായി, ഞാനുമായി ഒന്നാകാന്‍ ആഗ്രഹിക്കുന്നവനുമായി എനിക്കുള്ള ബന്ധം എന്താണ്?
ഫാ. ജി. കടൂപ്പാറയില്‍ MCBS