സീറോ മലബാര്‍ ഏലിയാ ശ്ലീവാ മൂശാക്കാലം അഞ്ചാം ശനി സെപ്റ്റംബര്‍ 28 യോഹ. 1: 43-51 മാലാഖമാർ കയറിപ്പോകുന്നതും ഇറങ്ങിവരുന്നതും 

“യേശു പറഞ്ഞു: അത്തിമരത്തിന്റെ ചുവട്ടില്‍ നിന്നെ കണ്ടു എന്ന് ഞാന്‍ പറഞ്ഞതുകൊണ്ട് നീ എന്നില്‍ വിശ്വസിക്കുന്നു, അല്ലേ? എന്നാല്‍ ഇതിനെക്കാള്‍ വലിയ കാര്യങ്ങള്‍ നീ കാണും. അവന്‍ തുടര്‍ന്നു: സത്യം സത്യമായി ഞാന്‍ നിങ്ങളോടു പറയുന്നു: സ്വര്‍ഗം തുറക്കപ്പെടുന്നതും ദൈവദൂതന്മാര്‍ കയറിപ്പോകുന്നതും മനുഷ്യപുത്രന്റെമേല്‍ ഇറങ്ങിവരുന്നതും നിങ്ങള്‍ കാണും” (50:51).

തന്നെ അനുഗമിക്കാനാണ് യേശു ശിഷ്യരെ വിളിക്കുന്നത്‌. എങ്കിലും മഹത്വത്തിനു സാക്ഷികളാകാൻ വേണ്ടിക്കൂടിയാണ് യേശു അവരെ വിളിക്കുന്നത്. പക്ഷേ, മഹത്വത്തിനു സാക്ഷികളാകുന്നതിനു മുൻപേ അവർ സഹനത്തിനും പീഡനങ്ങൾക്കും സാക്ഷികളാകുന്നു. ഈ ജീവിതത്തിലൂടെ നമ്മെയും യേശു വിളിക്കുന്നത് മഹത്വത്തിനു സാക്ഷികളാകാനാണ്. സഹനത്തിലൂടെയാണ് മഹത്വത്തിലേക്കു പ്രവേശിക്കുന്നതെന്ന ഓർമ്മ നമുക്കെല്ലാവർക്കും ഉണ്ടാകേണ്ടതാണ്.

ഫാ. ജി. കടൂപ്പാറയിൽ MCBS

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.