ഈശോ ഓരോ ശിഷ്യനെയും പേര് ചൊല്ലിവിളിച്ച്, അധികാരം നല്‍കി, ദൈവരാജ്യത്തിന്റെ സന്ദേശവുമായി അയയ്ക്കുകയാണ്. “അശുദ്ധാത്മാക്കളെ ബഹിഷ്‌കരിക്കാനും എല്ലാ രോഗങ്ങളും വ്യാധികളും സുഖപ്പെടുത്താനും അവര്‍ക്ക് അധികാരം നല്‍കി.” ഇന്ന് ഈശോ നമുക്കും ദൗത്യം നല്‍കുന്നുണ്ട് – ആയിരിക്കുന്ന ഇടങ്ങളില്‍ ദൈവരാജ്യം സ്ഥാപിക്കാനുള്ള ദൗത്യമാണത്; എല്ലായിടങ്ങളിലും ഈശോയുടെ സമാധാനം സ്ഥാപിക്കാനുള്ള ദൗത്യമാണത്. ആ ദൗത്യം വിജയകരമായി പൂര്‍ത്തിയാക്കാന്‍ നമ്മൾ പരിശ്രമിക്കേണ്ടിയിരിക്കുന്നു.
വി. ഫ്രാന്‍സിസ് അസീസിയുടെ മനോഹരമായ ഒരു പ്രാര്‍ഥനയുണ്ട്. “ദൈവമേ, എന്നെ അങ്ങയുടെ സമാധാനത്തിന്റെ ഒരു ഉപകരണമാക്കണമേ. വിദ്വേഷമുള്ളിടത്ത് സ്നേഹവും, ദ്രോഹമുള്ളിടത്ത് ക്ഷമയും, സന്ദേഹമുള്ളിടത്ത് വിശ്വാസവും, നിരാശയുള്ളിടത്ത് പ്രത്യാശയും, അന്ധകാരമുള്ളിടത്ത് പ്രകാശവും, സന്താപമുള്ളിടത്ത് സന്തോഷവും ഞാൻ വിതയ്ക്കട്ടെ! ഓ ദിവ്യനാഥാ, ആശ്വസിപ്പിക്കപ്പെടുന്നതിനേക്കാൾ ആശ്വസിപ്പിക്കുന്നതിനും മനസിലാക്കപ്പെടുന്നതിനേക്കാൾ മനസിലാക്കുന്നതിനും, സ്നേഹിക്കപ്പെടുന്നതിനേക്കാൾ സ്നേഹിക്കുന്നതിനും എനിക്ക് ഇടയാക്കണമേ. എന്തെന്നാൽ, കൊടുക്കുമ്പോഴാണ് ഞങ്ങൾക്കു ലഭിക്കുന്നത്. ക്ഷമിക്കുമ്പോഴാണ് ഞങ്ങളോടു ക്ഷമിക്കപ്പെടുന്നത്. മരിക്കുമ്പോഴാണ് ഞങ്ങൾ നിത്യജീവിതത്തിലേക്കു ജനിക്കുന്നത്, ആമ്മേൻ.” നമ്മെ ഏല്പിച്ചിരിക്കുന്ന ദൗത്യം പൂര്‍ത്തിയാക്കാന്‍ ശ്രമിക്കുമ്പോള്‍ ഈ പ്രാര്‍ഥനയും നമ്മുടെ അധരങ്ങളിലും മനസിലും ഉണ്ടായിരിക്കട്ടെ.
ഫാ. ജി. കടൂപ്പാറയില്‍ MCBS